ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് മഅ്ദനി ബംഗളുരുവില്‍നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചത്. ഏഴരയോടെ കൊച്ചിയിലെത്തി. ഏറെ ക്ഷീണിതനായിരുന്ന അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചതിനുശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.
'അബ്ദുൾ നാസർ മഅ്ദനിക്ക് നീതി നിഷേധിച്ചതുപോലെ പലർക്കും നീതി നിഷേധിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ജാമ്യം മാത്രമല്ല, നിരപരാധിത്വം തെളിയിച്ച് കുറ്റവിമുക്തനായി പുറത്തിറങ്ങാനുളള അവസരവും മഅ്ദനിക്ക് നൽകണം.
നിരപരാധിത്വം തെളിയിച്ച് കോയമ്പത്തൂര്‍ ജയിലില്‍നിന്ന് മോചിതനായി ശംഖുമുഖത്തിരുന്ന് ഞാന്‍ ജയിലിലെ അനുഭവങ്ങള്‍ പറയുമ്പോള്‍ അതുകേട്ട് താങ്ങാനാവാതെ എന്നോടൊപ്പമിരുന്ന് പൊട്ടിക്കരഞ്ഞ ആ പിഞ്ചുബാലന്‍ ഇനി എനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അര്‍ത്ഥതലങ്ങള്‍ കൂടുതല്‍ പഠിച്ചുതുടങ്ങും
മഅ്ദനിക്കുമേല്‍ ആരോപിക്കപ്പെട്ട ഒരു കുറ്റവും രാജ്യത്തെ ഒരു കോടതിയിലും ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല. കൊടും കുറ്റവാളിയെന്ന് മുദ്രകുത്തി നാടുകടത്തിയിട്ടും മഅ്ദനിയില്‍ നിന്നോ അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നോ നിയമം കയ്യിലെടുക്കുന്നതോ, ജനാധിപത്യ വിരുദ്ധമോ ആയ ഒരു സംഭവങ്ങളുമുണ്ടായിട്ടില്ല